Sunday, March 25, 2007

Sulls | ലോക കോപ്പാ

ചീവീടിനെ ആങ്കലേയിച്ചൊരു കളി
കളിക്കാന്‍ ഭാരത പുത്രരും
കുറ്റിയും പന്തും കൊണ്ടുപോയി
പന്തടിക്കാനായി ഒരു പങ്കായവും
എണ്ണിയാലൊടുങ്ങാത്ത
ആരാധകര്‍
തലയിലേറ്റാനും
താഴെയിടാനും
തിരിഞ്ഞുകുത്താനും
അവര്‍തന്നെ ധാരാളം
ഈ കളിയൊരു മതവും
സച്ചിനെന്നൊരു ദൈവവും
ചുറ്റും ഉപദൈവങ്ങളും.
എന്തെല്ലാമായിരുന്നു മുദ്രാവാക്യങ്ങള്‍
‍സച്ചിന്റെ
സമ്പൂജ്യ ആറുകള്‍
കിരീടം വെച്ച
ദ്രാവിഡിന്റെ നാലുകള്‍
‍ഗാന്‍ഗുലിയുടെ
ആളനങ്ങാ മുട്ടലുകള്‍
‍അഗര്‍ക്കറിന്റെ മിന്നല്‍
ശ്രീശാന്തിന്റെ ഡാന്‍സ്‌
ഹര്‍ബജന്റെ തീസരാ
കുംബ്ലെയുടെ ഗൂഗ്ലി
അവസാനം,
നല്ല ചൊങ്ക തമിഴില്‍
ചൊന്നാല്‍ അസംസ്കൃതമാം
ഡോണിയുടെ മുടി വരെ
എണ്ണിയാലൊടുങ്ങാത്ത
സാധ്യതകള്‍...
പറഞ്ഞിട്ടിനിയെന്താ
പവനാഴി ശവമായി.

Thursday, March 15, 2007

Sullsown | ഷെമീമ

കണ്ട നാളിലെന്നോ ഖല്‍ബകം കൊതിച്ചു പോയ്
കാത്തിരുന്നു നിന്നെ പ്രണയമെന്നോതുവാന്‍
കൈവിറയാലെ കണ്ടു ഞാന്‍ നിന്നെ
കാര്യമോതിഞാന്‍ കാത്തിരുന്നു നിന്മൊഴി.

നിന്‍ മലര്‍ചുണ്ടില്‍ പുഞ്ചിരികണ്ടെന്‍
മനസ്സാകെ പൂത്തുലഞ്ഞ് മലര്‍വാടിയായ്
സ്വപ്നങ്ങളേറെ കണ്ടില്ലയെങ്കിലും
കണ്ടു ഞാന്‍ നിന്നെയെന്‍ മണവാട്ടിയായ്.

കനവുകൊണ്ടു മാലകോര്‍ത്തു
നിനവിലതു താലിയാക്കി
നിനക്കു ഞാന്‍ ചാര്‍ത്തീലെ
നീയതറിഞ്ഞീലെ
ഷെമീമാ, ഷെമീമാ, ഷെമീമാ.....

കത്തുന്ന ഖല്‍ബിന്റെ നൊമ്പരം കേള്‍ക്കുവാന്‍
കനിവും നീയേകാതെ മറഞ്ഞുപോയി
മറയാതെ എന്നെന്നും എന്‍ കനവിലുറങ്ങുന്നു
മായാത്ത നിന്‍ ചിത്രം മറയില്ലൊരിക്കലും

ഓര്‍ക്കുന്നു ഞാനിന്നും നീയകന്ന നാളുകള്‍
ഓര്‍മ്മയിലെങ്ങോ പോയ്മറഞ്ഞ രാവുകള്‍
ഒരു വാക്കു മിണ്ടാന്‍ ഒരു നോക്കു കാണാന്‍
ഖല്‍ബു തുടിക്കുന്നു, എന്‍ ഖല്‍ബ് കൊതിക്കുന്നു.
ഷെമീമാ, ഷെമീമാ, ഷെമീമാ.....

എങ്ങാണു നിന്‍സ്വരം എന്താനു നിന്മൊഴി
ചൊല്ലൂലെ പൈങ്കിളി പാല്‍ നിലാ ലങ്കൊളി
കണ്ണീരു കൊണ്ടു തീര്‍ത്ത കനവുകൊട്ടാരത്തില്‍
കാത്തിരിക്കുമെന്‍ പ്രിയെ ഞാനെന്നും നിനക്കായ്

(കൂട്ടുകാരന്‍ ബാബുവിന്റെ കവിത)

Tuesday, March 06, 2007

Sulls | ഇന്ന്

ഓരൊ ദിനവും നവം നവം
കര്‍മ്മങ്ങളാവാമതില്‍
നല്ലതും ചീത്തയും.

ഇന്നിനെ,
ഓടികിതച്ചെത്തിപ്പിടിച്ച
നേട്ടങ്ങളുടേയും,
തഴുകി തലോടും
സ്നേഹത്തിന്റേയും,
പുഞ്ചിരി വിരിയിക്കും
സന്തോഷത്തിന്റെയും,
നിനവുകള്‍ക്ക്‌ കൂട്ടു വെക്കാം.

ഇടവപ്പാതിയിലെ മഴപോലെ
കവിളണിഞ്ഞ കണ്ണീരുപോലെ
ദു:ഖത്തോട്‌ ചേര്‍ത്തും വെക്കാം.

പെയ്തൊഴിഞ്ഞ മാനംപോലെ
ശൂന്യതയാലും നിറക്കാം.

ഇന്നിന്റെ കര്‍മ്മങ്ങളൊന്നും
വ്യര്‍ത്ഥമാവരുത്‌.
ഈ ദിനം നീ നേടിയതൊ
ജീവന്റെ ഒരുദിനം തീറെഴുതി,
മരണത്തിലേക്കൊരടികൂടി അടുത്ത്‌.

നാളെയുടെ
ഉമ്മറപ്പടിയില്
‍തലതല്ലി മരിക്കുന്നു
ഇന്നുകള്‍,
കച്ചവടത്തിന്റെ
നീക്കിയിരിപ്പുകള്‍ മാറ്റിവച്ച്‌.

ഒരോര്‍മ്മയേക്കാള്‍
വലുതല്ലയെങ്കിലും
കൊടുത്തവിലയില്‍ ഖേദമെന്തിന്‌,
നീക്കിയിരിപ്പുകള്‍
‍മൂല്യവത്തെങ്കില്‍.

ഇന്നിനെയെനിക്ക്‌
നേട്ടമാക്കണം കോട്ടമല്ല,
നല്ലതാക്കണം ചീത്തയല്ല,
വിജയമാക്കണംപരാജയമല്ല.

Thursday, March 01, 2007

നാമിരുവരും സംവദിക്കാത്തത്.

അവനെയോര്‍ത്താണോ
നീയുറങ്ങിയത്?
അവന്റെ
ഏറ്റവും മൃദുലമായ
മുടിത്തുമ്പുകളില്‍ നീ
തലോടിയിരുന്നൊ?
വിഷാദച്ചവിയാര്‍ന്ന
ഒരുഗാനം
നീയറിയാതെ മൂളിയിരുന്നോ?
എല്ലാത്തിനും മീതെ
ഏറെയൊന്നും കൊതിക്കരുതെന്ന്
മനസ്സിനെ ശീലിപ്പിക്കാന്‍
മുതിര്‍ന്നിരുന്നോ?

ഇനിയെന്നാണ്...

മഴത്തുള്ളികള്‍ക്കിടയിലൂടെ...
മലഞ്ചെരുവിലെ
വഴിയിറക്കങ്ങളില്‍...
വിജനമായ നടവഴികളില്‍...
ഒരു തുളസിത്തറക്കുമുമ്പില്‍...

ഒരുമിക്കുക????